Sunday, 25 March 2012

കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കാവുക

    ചുവപ്പു സിഗ്നലിന് പിന്നാലെ ട്രാക്കിലൂടെ ഉയര്‍ന്നുവന്ന റെയിലിരമ്പം ഹൃദയത്തെ പ്രകമ്പനംകൊളളിക്കുമ്പോള്‍ പ്രജ്ഞയുടെ നൂലിഴയില്‍ പിടിമുറുക്കി ഗുരുദാസന്‍ പ്ളാറ്റ്ഫോമില്‍ നിന്നു.

ബാഗ്ളൂര്‍ കന്യാകുമാരി എക്സ്പ്രസ് കിതപ്പണയ്ക്കുകയാണ്. "പപ്പാ.." എന്ന കലമ്പിച്ച വിളിയില്‍ സങ്കടത്തിന്റെ വേലിയേറ്റവുമായി മകള്‍ ചിന്നു .. . അയാള്‍ പരിസരബോധം വീണ്ടെടുക്കാന്‍ പാടുപെടുകയായിരുന്നു. അവളുടെ കല്യാണത്തിനുവിളമ്പിയ കറിക്കൂട്ടുകളുടെയും വീടിന് പുതുമോടിക്കായി അടിച്ച പെയിന്റിന്റെയും മണം ഇപ്പോഴും അയാളില്‍നിന്ന് വിട്ടുപോയിട്ടില്ല. ആഘോഷപൂര്‍വം ഒരു യാത്രയയപ്പിന് മകളും മരുമകനുമായി ഈ സ്റ്റേഷനില്‍ ഇതേ പ്ളാറ്റ്ഫോമില്‍ വന്നുനിന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. പച്ചസിഗ്നലില്‍ ഇതേ ട്രെയിന്‍ മുന്നോട്ടുകുതിക്കുന്നതുകണ്ട് ചാരിതാര്‍ത്ഥ്യത്തോടെയായിരുന്നു മടക്കം. ചിന്നുവിന്റെ സങ്കട ശബ്ദവും വഹിച്ച് ആ ഫോണ്‍ സന്ദേശം വരുവോളം എല്ലാം ഭദ്രം എന്നു കരുതി തൃപ്തനായിരുന്നു. വിനോദുമായി പിരിയാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് പപ്പയെത്തന്നെയാണ്. അവള്‍ പിണക്കത്തിന്റേതായി പറഞ്ഞ കാരണങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായില്ല. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞതുമാത്രം ഓര്‍മ്മയില്‍നിന്നു. വിവാഹ ഉടമ്പടികളില്‍നിന്ന് മോചനം നേടി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ചിറകടിക്കുന്ന നൂറുകണക്കിന് യുവതീയുവാക്കന്മാരില്‍ ഒരാളായിക്കഴിഞ്ഞു തന്റെ ചിന്നുവും. കരഞ്ഞുകലങ്ങിയ മുഖവുമായി വീട്ടില്‍ കാത്തിരിക്കുന്ന അവളുടെ അമ്മ ശാരിയെക്കുറിച്ച് ഗുരുദാസന്‍ ഓര്‍ത്തു. ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുളള വഴിക്കല്ലാതെ വണ്ടി നീങ്ങിയപ്പോള്‍ ചിന്നു ചോദിച്ചു, " എന്താ പപ്പാ ഇതു വഴി?"

" ഇതൊരു പഴയ വഴിയാണ് ചിന്നൂ. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ഞാന്‍ നടന്നുവന്നിരുന്ന ഗുരുസവിധത്തിലേക്കുളള വഴി."പച്ചിലക്കാടുകള്‍ക്കപ്പുറം ഗുരുദേവസമാധിമന്ദിരത്തിന്റെ താഴികക്കുടം ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ തുടര്‍ന്നു.. " ഞാനൊരിക്കലും നിങ്ങള്‍ മക്കളെ ഇവിടെ കൊണ്ടുവന്നിട്ടില്ല. നിങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടത് ആഘോഷങ്ങളുടെ മറ്റ് പല കേന്ദ്രങ്ങളുമായിരുന്നു. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനുളള പ്രേരണയാല്‍ ഞാന്‍ ഇങ്ങോട്ടേക്കുളള എന്റെ ഇഷ്ടം മറച്ചുവച്ചു. ഇന്ന് മറ്റെങ്ങോട്ടുപോയാലും നിനക്കുകിട്ടാത്ത മനഃ ശാന്തി ഇവിടെനിന്ന് ലഭിക്കും. ഇത് ശിവഗിരിയാണ്. കച്ചവടക്കണ്ണില്ലാത്ത ലോകശാന്തിയുടെ ഏക ആശ്രയം."

അച്ഛനെ മറുത്ത് പറയാനാവാതെ അവള്‍ ആദ്യമായി വൈദികമഠത്തിനുമുന്നിലേക്ക് നടന്നു. ജനലഴികള്‍ക്കിടയിലൂടെ തെളിഞ്ഞു ശോഭപരത്തുന്ന വിളക്കും മഞ്ഞവിരിപ്പുകളും നിറഞ്ഞ മുറിയില്‍ ഗുരുവിന്റെ ചിത്രം. അവള്‍ അച്ഛനൊപ്പം നിന്ന് തൊഴുതു. ഇളംതിണ്ണയുടെ തണുപ്പ് ഉളളിലേക്ക് അരിച്ചുകയറുമ്പോള്‍ മനസ് പതുക്കെ മഞ്ഞുരുകുന്ന ഹിമവല്‍സാന്നിദ്ധ്യമറിയുന്നു. വിനോദുമായുളള വഴക്കുകള്‍, പൊരുത്തക്കേടുകള്‍, തന്റെ മനസറിയാന്‍ ശ്രമിക്കാത്ത ഈഗോക്ളാഷുകള്‍... അവള്‍ അച്ഛനോട് എന്നതിനേക്കാള്‍ ആ തണുത്ത പ്രകൃതിയോടാണ് സങ്കടങ്ങള്‍ പറഞ്ഞത്. ആകെ ഉരുകിയൊലിച്ച് കദനക്കടല്‍ ഒന്നടങ്ങിയപ്പോള്‍ ഗുരുദാസന്‍ ചിന്നുവിന് ഒരു പുസ്തകം സമ്മാനിച്ചു. കുറച്ചുമുമ്പ് ശിവഗിരിമഠം ബുക്ക് സ്റ്റാളില്‍നിന്നു വാങ്ങിയതാണത്. 'ശ്രീനാരായണ സ്മൃതി' എന്നെഴുതിയ തലക്കെട്ടിനുതാഴെ ഗുരുവിന്റെ ചിത്രത്തില്‍നോക്കി അവളിരുന്നു. " ഇത് ഞാന്‍ നേരത്തേ നിനക്ക് നല്‍കേണ്ടിയിരുന്നു. അഗാതാ ക്രിസ്റ്റിയും കെന്നത് ബെന്‍ടോണുമൊക്കെയായിരുന്നല്ലോ നിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതിനാല്‍ ഞാനും നിന്നെ ഈ വിശ്വമഹാത്മാവിന്റെ പുസ്തകങ്ങളിലേക്ക് വഴിതിരിച്ചില്ല. അതെന്റെ തെറ്റ്". അയാള്‍ പുസ്തകത്തിലെ ഒരു പ്രത്യേക പേജ് മറിച്ച് അവള്‍ക്ക് നല്‍കി. കറുത്ത അരിയുറുമ്പുകള്‍പോലുളള അക്ഷരങ്ങളില്‍ എഴുതിയ ശ്ളോകങ്ങളും അന്വയാര്‍ത്ഥവുമാണ് ആ പേജില്‍.

" വിവാഹസ്തു വിനോദായ പരമൈഹിക ജീവിതേ
സുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത്." (വിവാഹമെന്നത് കേവലം സുഖത്തിനും വിനോദത്തിനും വേണ്ടിമാത്രമുളള കര്‍മ്മമാണെന്ന് വിചാരിക്കരുത്) എന്ന ശ്ളോകത്തിലാണ് അവളുടെ കണ്ണുകള്‍ ആദ്യം പതിഞ്ഞത്. പിന്നെ, ഗുരുകാരുണ്യം വാഗര്‍ത്ഥങ്ങളിലൂടെ അവളിലേക്ക് പ്രവഹിച്ചു തുടങ്ങി. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യപ്പെടുന്ന മൊഴിമുത്തുകളിലൂടെയുളള യാത്ര. നല്ല സമൂഹസൃഷ്ടിക്കായി ഉത്തമ പുത്രന്മാരെ ഗര്‍ഭംധരിച്ച് പ്രസവിച്ച് വളര്‍ത്തുക എന്നതാണ് ദാമ്പത്യത്തിന്റെ പ്രധാനധര്‍മ്മം. ഉത്തമപൌരനാക്കി ഒരു പുത്രനെയോ പുത്രിയെയോ സമൂഹത്തിനു നല്‍കാനുളള വ്രതമായി ദാമ്പത്യത്തെ കാണണം. ഒന്നിച്ചുളള ജീവിതത്തിന്റെ നന്മതിന്‍മകളെക്കുറിച്ച് ആലോചിച്ചും തുറന്ന് ചര്‍ച്ചചെയ്തും ധാരണയിലെത്തിയശേഷം വേണം ദാമ്പത്യത്തിലേക്ക് കടക്കാന്‍ . അത് ആല്‍ത്തറവട്ടത്തിലോ അമ്പലമുറ്റങ്ങളിലോ ശുദ്ധവായു നുകര്‍ന്ന് മാതാപിതാക്കളുടെ വിദൂരസാന്നിദ്ധ്യത്തിലാവണം. വിവാഹശേഷം എല്ലാ പ്രവര്‍ത്തികളും ആത്മാര്‍പ്പണത്തോടെയും പരസ്പരാനുരാഗത്തോടെയും അനുഷ്ഠിക്കുമ്പോള്‍ അന്യോന്യമുളള തെറ്റുകള്‍ സസന്തോഷം പരിഹരിക്കപ്പെടുന്നു . കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കായി സര്‍വൈശ്വര്യങ്ങളുടെ ദേവതയായി നീ പ്രകൃതിക്ക് അനുഗുണയായ സ്ത്രീ രത്നമാവുക എന്ന മൊഴിമാധുര്യം ഗുരുദേവന്‍ പുസ്തകത്താളുകളില്‍ നേരിട്ടുവന്നിരുന്ന് പകര്‍ന്നു നല്‍കുന്നതുപോലെ തോന്നി അവള്‍ക്ക്. അവള്‍ ദ്വേഷങ്ങളുടെ ലോകത്തോട് വിടപറഞ്ഞു. മൊബൈലെടുത്ത് നമ്പര്‍ പരതുമ്പോള്‍ കണ്ണുകളില്‍ പുതിയ തിളക്കം . " വിനോദ് ... വിശുദ്ധ സ്നേഹത്തിന്റെ ശാന്തി തീരത്ത് വാശികളകന്ന ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു. വര്‍ക്കലയിലെ ഈ ഗുരുസവിധത്തിലേക്ക് വരാന്‍ മനസ്സനുവദിക്കുമെങ്കില്‍ വരിക. ശാരദാംബ നമ്മുടെ രണ്ടാംസമാഗമത്തിന് വേദിയൊരുക്കും." വൈദികമഠത്തെ വലംവച്ച് ചന്ദനഗന്ധമുളള ഒരിളംകാറ്റുവന്ന് അവളുടെ മുടിയിഴകളില്‍ തഴുകി. ശാന്തിയുടെ പ്രതീകംപോലൊരു വെളളിമേഘം മഹാസമാധിക്കുമുകളില്‍ ആകാശം മൂടുന്നതുകണ്ട് ഗുരുദാസന്റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ ഒരു വലിയഭാഗം ഈ ദര്‍ശനസൌഭാഗ്യത്തെ അവഗണിച്ചു ജീവിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വല്ലാത്ത നഷ്ടബോധം തോന്നി.

Sunday, 18 March 2012

തിളച്ചുതൂവാതെ കലം ഇറക്കിവയ്ക്കാം

"കുടിപ്പളളിക്കൂടത്തിലേക്ക് നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ഒരു പുലയക്കുടിലില്‍ അടുപ്പത്തുവച്ചിരുന്ന അരിതിളച്ചു തൂവുന്നത് നാണു കണ്ടത്. നമ്പൂതിരിക്കും നായര്‍ക്കും ഈഴവരോട് തീണ്ടല്‍ ഉണ്ടായിരുന്നതുപോലെ ഈഴവര്‍ക്ക് പുലയരോടും തീണ്ടല്‍ ഉണ്ടായിരുന്ന കാലമാണത്. ഇതൊന്നും കാര്യമാക്കാതെ നാണു പുലയക്കുടിയില്‍ കയറി തിളച്ചുതൂവുന്ന അരിക്കലം ഇറക്കിവച്ചു. ഇതറിഞ്ഞ കാരണവര്‍ നാണുവിനെ ശാസിക്കാനായി വിളിച്ചു. "ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണിയാകുമായിരുന്നു." എന്നു നിര്‍ഭയനായി നാണു പ്രതികരിച്ചു." ഗുരുദേവന്റെ കുട്ടിക്കാലത്തെക്കുറിച്ച് ജീവചരിത്രങ്ങളില്‍ വിവരിക്കപ്പെട്ട സന്ദര്‍ഭമാണിത്.

നാണുവിന് ബാല്യം മുതല്‍ക്കേ തീണ്ടലും തൊടീലും ഒന്നും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാണ് ജീവചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭവിവരണം നടത്തുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിനെപ്പോലെ കാലാതിവര്‍ത്തിയായ ഒരു മഹായോഗിയുടെ പ്രവൃത്തി എന്ന നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ഇതങ്ങനെ നിസാരമായി വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അദ്ധ്വാനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടും കുട്ടിക്കാലം മുതല്‍ക്കേ ഗുരുവിന് അനുകമ്പയുണ്ടായിരുന്നു. സാമൂഹ്യവ്യവസ്ഥിതിയുടെ ദൂഷിതാവസ്ഥകള്‍ നീക്കി അവരെക്കൂടി പൊതുധാരയില്‍ എത്തിക്കാനും ജാതിക്കതീതരാക്കാനും ഗുരുദേവന്‍ നടത്തിയ ആദ്യശ്രമം എന്ന നിലയില്‍ ഈ സംഭവത്തെ കാണണം.

തിളച്ചു തൂവുന്ന കലം എന്നത് ഒരു ബിംബമായി കണ്ടാല്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഉളളിലെ വിപ്ളവചിന്തകളുടെ തിളയ്ക്കല്‍ കൂടിയാണത്. പക്വവും സമയോചിതവുമായ നേതൃത്വ ഇടപെല്‍ ഇല്ലെങ്കില്‍ ആ ചിന്തകള്‍ തിളച്ചുതൂവുക തന്നെ ചെയ്യും. അതിന്റെ ഫലം സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കല്‍, ആള്‍ നാശം എന്നിവയാണ്. രക്തരൂക്ഷിത സമരങ്ങളിലൂടെ പാവപ്പെട്ട ജനതയെ അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കാനും അതുവഴി ചിലര്‍ക്ക് സ്വാര്‍ത്ഥതയുടെ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കാനും കഴിയും. അതിനിടവരുത്താതെ തിളച്ചുതൂവും മുമ്പ് വിവേകബുദ്ധിയോടെ വികാരം ഇറക്കിവച്ച് പാകപ്പെടുത്തിയാല്‍ സ്വയം തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ വളരാനും ഊര്‍ജം ലഭിക്കും. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിലൂടെ മാതൃക കാട്ടിയശേഷം അതേ രീതിയില്‍ ഉയര്‍ന്നുവരാന്‍ ഗുരു അന്നത്തെ പിന്നാക്കവിഭാഗ നേതാക്കളെ പ്രേരിപ്പിച്ചു. ഗുരുഭക്തരായിരുന്ന അയ്യന്‍കാളിയും പണ്ഡിറ്റ് കെ. പി. കറുപ്പനും കൃഷ്ണാതി ആശാനും അടക്കമുളള വിദ്യാസമ്പന്നരായ നേതാക്കള്‍ സ്വസമുദായത്തെ വെളിച്ചത്തിലേക്ക് വഴിനടത്തിയത് ഗുരുമാര്‍ഗം മാതൃകയാക്കിക്കൊണ്ടായിരുന്നു.

അന്ന് കുട്ടിയായിരുന്നപ്പോള്‍ കാട്ടിയ അതേ യുക്തിബോധംകൊണ്ട് ദളിതരില്‍ ഉണര്‍ന്ന വിപ്ളവവീര്യം തിളച്ചുതൂവാതെ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനരംഗത്തേക്ക് ഇറക്കിവയ്ക്കാനും ആ വികാരാവേശത്തില്‍നിന്ന് സമൂഹവളര്‍ച്ചയ്ക്കുളള അന്നവും ഊര്‍ജവും ഉണ്ടാക്കാനും ഗുരുവിന്റെ ഇടപെടലുകളാണ് സഹായിച്ചത്. തളളക്കോഴിയില്‍ നിന്ന് സൂത്രംപറഞ്ഞ് കുഞ്ഞുങ്ങളെ ദൂരേക്ക് അകറ്റിക്കൊണ്ടുപോയി ശാപ്പിടുന്ന ചിത്രകഥകളിലെ കുറുക്കന്റെ വംശക്കാര്‍ ദളിത്പ്രേമവും പറഞ്ഞ് കുറേക്കാലമായി ഇവിടെ ചുറ്റിക്കറങ്ങുന്നത് കാണുന്നുണ്ട്. ദളിതന്‍ എന്നും ദളിതനായി കളളിനും നിരക്ഷരതയ്ക്കും അടിപ്പെട്ടു കിടന്നാലേ അവര്‍ക്ക് സ്വന്തം അജണ്ട നടപ്പാക്കാന്‍ കഴിയൂ. അവര്‍ക്കുമുന്നില്‍ ഇന്നും വലിയ പ്രതിസന്ധി തീര്‍ക്കുന്നത് ഗുരുദര്‍ശനമാണ്. ഒരുവന്‍ മനസുകൊണ്ട് സ്വയം ദളിതനാണെന്ന് കരുതാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ദളിതനായി കാണാന്‍ കഴിയില്ലെന്ന ഗുരുവിന്റെ സിദ്ധാന്തമാണ് ഈ അഭിനവ ദളിത്പ്രേമികളുടെ ശത്രു. അതിനാല്‍ ഗുരുവിനെ അകറ്റിനിറുത്തിക്കൊണ്ട് ദളിത്മോചനത്തിന്റെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനപ്രസ്ഥാനത്തോട് ഗുരുവിനും കുമാരനാശാനും എതിര്‍പ്പായിരുന്നു എന്ന് അടുത്തകാലത്ത് ഒരു ദളിത്പ്രേമി എഴുതിയ ലേഖനങ്ങളില്‍ പരാമര്‍ശിച്ചുകണ്ടു. കേരളത്തിലെ പുതിയ തലമുറ ചരിത്രം പഠിക്കാന്‍ കാട്ടുന്ന അലസതയെ മുതലെടുക്കാനുളള ശ്രമമാണിത്. കൊടിയവിഷമുളള ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയിരുന്നകാലത്ത് ചാത്തന്‍പുലയനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ നായകനാക്കി കവിതയെഴുതാന്‍ നട്ടെല്ലുറപ്പുകാട്ടിയ ആശാനെയാണ് ദളിത് വിരുദ്ധനായി ചിത്രീകരിക്കുന്നത്. "നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍" എന്ന് ഇവിടുത്തെ തമ്പ്രാക്കളുടെ മുഖത്തുനോക്കി പാടിയ കുമാരമഹാകവി സഹോദരന്‍ അയ്യപ്പന്‍ പുലയരോടൊപ്പം ഭക്ഷണം കഴിച്ചത് എതിര്‍ത്തുപോലും. ഗുരുവിന്റെ ആവശ്യപ്രകാരമാണ് താന്‍ മിശ്രഭോജന പ്രസ്ഥാനം തുടങ്ങിയതെന്ന് പി. കെ. ബാലകൃഷ്ണന്റെ 'നാരായണഗുരു' എന്ന സമാഹാരഗ്രന്ഥത്തില്‍ സഹോദരന്‍തന്നെ പറയുന്നുണ്ട്. ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ചു എന്നു പറഞ്ഞുവോ ഇല്ലയോ എന്ന് തര്‍ക്കിക്കാനാണ് നമ്മുടെ ബുദ്ധിജീവികള്‍ക്ക് താല്പര്യം. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കം. പാലാഴികടയുമ്പോള്‍ അമൃതകുംഭം ഉയര്‍ന്നുവരുമെന്നതുപോലെ കാളകൂടവും ഉയര്‍ന്നുവരും. 'ഈഴവശിവന്‍ തര്‍ക്കമഥന' ത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന കാളകൂടമാണ് ഗുരുദേവനെ ഒരു സമുദായ പക്ഷപാതിയായും അതു വഴി ദളിത് വിരുദ്ധനായും വ്യാഖ്യാനിക്കാനുളള ശ്രമങ്ങള്‍.

വൃത്തിയുളള സാഹചര്യത്തില്‍ ജീവിക്കാനും വിദ്യ അഭ്യസിച്ച് വളരാനും ഗുരു പഠിപ്പിച്ചത് എല്ലാവിഭാഗം മനുഷ്യരെയുമാണ്. മനുഷ്യത്വമാണ് നമ്മള്‍ നേടേണ്ട പരമപദം എന്ന് ഗുരു പറയുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദമില്ല. നന്നാകണം എന്നാഗ്രഹിക്കുന്ന ഏതു ജനതയ്ക്കും പിന്തുടരാന്‍ ഗുരുദര്‍ശനമാണ് മികച്ച മാതൃക. ഗുരുദേവന്‍ വിശുദ്ധിയുടെ വെളള വസ്ത്രം ഉടുപ്പിച്ച് പൊതുധാരയിലിറക്കിയവരുടെ പിന്‍തലമുറയെ കറുപ്പണിയിച്ച് നിഴല്‍യുദ്ധത്തിന് തയ്യാറാക്കി വിടുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് പിടികിട്ടും. അരാജകത്വത്തിന്റെ പുതിയ സമവാക്യങ്ങള്‍ അവതരിപ്പിക്കുന്നവരും പറയുന്നത് അറിവ് വിസ്ഫോടനമുണ്ടാക്കുമെന്നാണ്. അവര്‍ ബോംബുണ്ടാക്കുന്ന അറിവാണ് വിളമ്പുന്നത്. ആ വഴിക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ അതിനു മുമ്പ് ഗുരുചരിതം വായിക്കണമെന്നാണ് അപേക്ഷ. ആ വിശ്വദര്‍ശനം തുളുമ്പിനില്‍ക്കുന്ന കൃതികള്‍ പഠിക്കാന്‍ ശ്രമിക്കുക. മനസ്സിലെ വിദ്വേഷംതിളയ്ക്കുന്ന കലം ഗുരുദേവന്‍ തന്നെ വന്ന് സമയോചിതമായി ഇറക്കി വച്ചുകൊളളും.

Sunday, 11 March 2012

നിളയ്ക്കു വേണ്ട; എളളും പൂവും


ഇമവെട്ടാത്ത ദീപനാളങ്ങള്‍ തെളിഞ്ഞുനിന്ന  നിലവിളക്കിനുമുന്നില്‍  ഇമകളടച്ച് ഭാഗീരഥിയമ്മ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കിടന്നു. ചുവന്നകരയുളള   സെറ്റുമുണ്ടാണ് അപ്പോഴും അവര്‍ ധരിച്ചിരുന്നത്. അതിന്റെ ഇഴകള്‍ കാലപ്പഴക്കംകൊണ്ട്  പിഞ്ചിയിരിക്കുന്നു.    അറ്റുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പംകൊണ്ട് ഭാഗീരഥിയമ്മ മറ്റെന്തിനേക്കാളും  പ്രാധാന്യം ആ തുണിക്കഷ്ണത്തിന് നല്‍കിയിരുന്നു. വൃദ്ധസദനത്തിന്റെ പടിക്കെട്ടുകളിലേക്ക് ജീവിതത്തിന്റെ അവസാനകാണ്ഡം അനുഭവിക്കാന്‍ പ്രവേശിക്കുമ്പോള്‍ മകന്‍ പ്രഭാകരന്‍ അവസാനമായി നല്‍കിയതാണ് ചുവന്നകരയുളള ആ സെറ്റുമുണ്ട്. അതവര്‍ പിന്നെ ദേഹത്തുനിന്ന് മാറ്റിയിട്ടില്ല. വൃദ്ധസദനം നടത്തിപ്പുകാരും അന്തേവാസികളായ മറ്റുളളവരും പലതവണ നിര്‍ബന്ധിച്ചിട്ടും ആ സെറ്റുമുണ്ട് മാത്രം അവര്‍ നനച്ചുണക്കി ഉടുത്തുകൊണ്ടിരുന്നു.
     ഒരു ഓണക്കാലത്താണ് ഭാഗീരഥി അമ്മയെകണ്ടത്.വൃദ്ധസദനത്തിലെ ഓണം എന്ന ഒരു ഫീച്ചര്‍ എഴുതുകയായിരുന്നു ദൌത്യം. ഓരോ ഓണത്തിനും മക്കളാരെങ്കിലും വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് കരുതിയിരുന്ന് നിരാശരാകുന്ന ഒരു പാട് അമ്മമാരും അച്ഛന്‍മാരും  അവിടെ ഉണ്ടായിരുന്നു.  അവരുടെ സങ്കടങ്ങള്‍ കടലാസില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മനസും ശൂന്യമായി. എന്നാല്‍ ഓര്‍മ്മയുടെ നിഴലനക്കം മാത്രം അവശേഷിക്കുമ്പോഴും "സിസ്റ്ററേ ഗേറ്റിലേക്ക് ഒന്നു നോക്കിക്കേ അവന്‍ വന്നോ" എന്നുമാത്രം ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരുന്ന ഭാഗീരഥിയമ്മ മാത്രം മനസില്‍നിന്നിറങ്ങിപ്പോകാതിരിക്കാന്‍ വാശിപിടിച്ചു.  "ജോലിത്തിരക്ക് ഒഴിയാഞ്ഞിട്ടാണ്. അല്ലേല്‍ പ്രഭാകരന്‍ വരാതിരിക്കുമോ? എനിക്കറിഞ്ഞുകൂടേ അവനെ.. പാവത്താന്‍.." എന്നുമാത്രമേ മകനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയൂ. പിന്നെ ഇടയ്ക്കിടെ ആ വൃദ്ധസദനത്തിലേക്ക് വിളിച്ച്  "ഭാഗീരഥിയമ്മയുടെ മകന്‍ വന്നോ?" എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  ഉത്തരം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുളള ചോദ്യം. കഴിഞ്ഞ രാത്രി വൃദ്ധസദനംകാര്‍ ഇങ്ങോട്ടാണ് വിളിച്ചത്. വിവരം അറിഞ്ഞപ്പോള്‍ ആദ്യംചോദിച്ചത് "സിഡ്നിയില്‍ നിന്ന് അവരുടെ മകന്‍ എത്തുമോ" എന്നായിരുന്നു.  പ്രഭാകരന് ജോലിത്തിരക്കാണ്. മരണാനന്തരചടങ്ങുകള്‍ നടത്താന്‍ നാട്ടില്‍ ഏര്‍പ്പാടുചെയ്തതായും  ചിതാഭസ്മം അടുത്ത വെക്കേഷന് നിളയില്‍ ഒഴുക്കേണ്ടതിനാല്‍ സൂക്ഷിച്ചുവയ്ക്കണമെന്നും  പ്രഭാകരന്‍ അറിയിച്ചിട്ടുണ്ടെന്ന് സദനം മാനേജര്‍ പറഞ്ഞു.  നാട്ടില്‍ അടുക്കളപ്പണിക്കാരിയായി ജീവിച്ച ഭാഗീരഥി അമ്മയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത അത്ര പ്രൌഢിയോടെ അടുത്ത വെക്കേഷന് എത്തുമ്പോള്‍ പ്രഭാകരന്‍ അവരുടെ ശ്രാദ്ധം നടത്തിയേക്കാം. നിളയുടെ ഇനിയും വറ്റാത്ത നീര്‍ച്ചാലുകളില്‍ ഒരിറ്റ് എളളും പൂവും വീണാല്‍ ഭാഗീരഥി അമ്മയ്ക്ക് ശാന്തി കിട്ടുമോ? ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത ശാന്തി മരണശേഷം എങ്ങനെ ലഭിക്കും? ഇത്തരം ചോദ്യങ്ങള്‍ ഉളളുനീറ്റുമ്പോള്‍ ഏറ്റവും അടുത്തുളള ഗുരുസങ്കേതങ്ങളില്‍ ഒന്നില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. കുന്നുംപാറയിലെ കടലിന് അഭിമുഖമായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക്  മുകളിലേക്കാണ്്    ഇത്തവണ  എത്തിയത്. മനസിലെ ശോകം പ്രതിഫലിച്ചിട്ടെന്നപോലെ ദൂരെ കടല്‍ ശോണിത വര്‍ണ്ണംപൂണ്ടു കിടന്നു. പാറക്കൂട്ടത്തിനുതാഴെ ഗുരു പ്രതിഷ്ഠിച്ച സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മണിമുഴങ്ങുന്നു. കടലില്‍ വീണലിയാന്‍ വെമ്പുന്ന കര്‍മ്മസാക്ഷിയോട് ചോദിച്ചു, എന്താണ് ഈ ജീവിതം? എന്താണ് കര്‍മ്മബന്ധങ്ങളുടെ അടിസ്ഥാനം?
    ക്ഷേത്രമണിനാദത്തില്‍ ശ്രുതിചേര്‍ത്ത് ശ്രീനാരായണധര്‍മ്മത്തിലെ ആ ശ്ളോകധാര മനസിലേക്ക് മെല്ലെ ഒഴുകിവരികയാണ്.
"ബ്രാഹ്മഃ പിത്യ്രസ്തഥാ ദൈവസ്തതോ ഭൌതികമാനുഷൌ
 ഏതേ പഞ്ചമഹായജ്ഞാഃ പ്രോച്യന്തേ നയകോവിദൈ
ഭൂതയജ്ഞസ്തിരശ്ചാം യദാഹാരാദിസമര്‍പ്പണം
മാനുഷ്യോതിഥിവര്‍ണ്ണാര്‍ത്തഭൃത്യാനാമാപി പൂജനം"
സൂര്യന്‍ പ്രകാശിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്നത് യജ്ഞമാണ്. മനുഷ്യജീവിതവും യജ്ഞമായിക്കണ്ട് അനുഷ്ഠിക്കണം. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം എന്നിവയാണ് മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങള്‍. വിദ്യനേടുകയും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്നതാണ് ബ്രഹ്മയജ്ഞം. ദേവന്മാര്‍ക്കായി ദേവയജ്ഞവും പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നത്  ഭൂതയജ്ഞവുമാണ്. അതിഥിയജ്ഞം  ആലംബഹീനര്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. പിതൃയജ്ഞം എന്നത് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുകയെന്നാണ് പൊതുവേ വിശദീകരിക്കുന്നത്. എന്നാല്‍ ഗുരുദേവന്‍ പറയുന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് അന്നവും വസ്ത്രവും  ഔഷധവും മനസ്സുഖവും നല്‍കി സന്തോഷിപ്പിക്കുകയാണ് പിതൃയജ്ഞം എന്നാണ്. ഒരു ജന്മത്തിന്റെ കടംവീട്ടലാണത്. ജീവന്‍ നിലനിര്‍ത്താന്‍  കാരണഭൂതരായ സൂര്യന്‍, വായു, ജലം, മണ്ണ് എന്നിവയോട് നന്ദി ഉണ്ടായിരിക്കുന്നതുപോലെ തന്നെ ജന്മം നല്‍കിയവരോടും നന്ദി ഉണ്ടാകണം. മരിച്ചതിനുശേഷം കുറേ കണ്ണീരൊഴുക്കിയിട്ടോ വൈദികന്‍ പറയുന്നപോലെ       "എളെളട് , തണ്ണികൊട്" എന്ന് അനുസരിച്ച് ചെയ്തിട്ടോ കാര്യമില്ല. മനുഷ്യശരീരം സ്വീകരിച്ചവര്‍ക്ക്  ആ ശരീരത്തിലിരിക്കുമ്പോള്‍ കൊടുക്കാന്‍ കഴിയുന്നതിനപ്പുറത്തേക്ക് മറ്റൊന്നും പകരമാവില്ല. അങ്ങനെയെങ്കില്‍ ഭാഗീരഥിയമ്മയുടെ ചിതാഭസ്മവുമായി പ്രഭാകരന്‍ നടത്താനുദ്ദേശിക്കുന്ന ആര്‍ഭാടശ്രാദ്ധമൂട്ടിന് എന്തു പ്രസക്തി?  ഇതൊക്കെ ചിന്തിക്കാനും അറിയാനും  കൂടുവിട്ടുപറക്കുന്ന പ്രഭാകരന്മാര്‍ക്ക് എവിടെ സാവകാശം? അവര്‍ ഓടട്ടെ.. ഓടിത്തളരട്ടെ... അവര്‍ക്കുളള വൃദ്ധസദനങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ട്. ഇതൊക്കെ അവിടെയെത്തുമ്പോള്‍  സ്വയം   ബോധ്യമായിക്കൊളളുമെന്ന് നേര്‍ത്ത ഇരുട്ടില്‍ ആരോ മന്ത്രിക്കുന്നു?
    കുന്നുംപാറ സുബ്രഹ്മണ്യന്റെ ശ്രീകോവിലില്‍ നിന്ന്  എരിയുന്ന കര്‍പ്പൂരഗന്ധം നാസാരന്ധ്രങ്ങളില്‍ തട്ടിയപ്പോഴാണ് ചിന്താപടലങ്ങളില്‍ നിന്ന് മുക്തനായത്. അന്തിച്ചുവപ്പ് ഇനിയും മായാത്ത ആകാശത്തിനു താഴെ അനുഭൂതിയുടെ നിഗൂഢരഹസ്യങ്ങളുമായി  'ഗുരുസാഗരം'   അനന്തമായി  ആഴ്ന്ന് പരന്നു കിടന്നു.

Sunday, 26 February 2012

നെയ്യാറില്‍ നിന്ന് ഗുരുസവിധത്തിലേക്ക്

കുട്ടികള്‍ സ്കൂള്‍വിട്ട് കലപിലകൂട്ടി വരുന്നതുപോലെയാണ് അരുവിപ്പുറത്തെ നെയ്യാര്‍ ഒഴുകുന്നത്. വാരകള്‍ക്കപ്പുറത്തുനിന്നേ കേള്‍ക്കാം ആ കളകളാരവം. ആറ്റിന്‍കരയില്‍ പണ്ട് ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുഹാമുഖത്ത് എത്തുമ്പോള്‍ ഇരുള്‍ പരന്നുതുടങ്ങിയിരുന്നു. പാറക്കെട്ടുകളില്‍ നുരയുന്ന വെള്ളത്തിന്റെ ശ്വേതകണങ്ങള്‍ ആ ത്രിസന്ധ്യയ്ക്ക് പ്രത്യാശയുടെ തിളക്കം നല്‍കി.

കേരളത്തിന്റെ ചരിത്രഗതി മാറ്റിയത് ഈ നെയ്യാറാണെന്ന് ഓര്‍ത്തപ്പോള്‍ ദേഹമാകെ ഒരു കുളിരുവന്നുമൂടി. അപ്പോള്‍ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് ഒരു കുഞ്ഞിനെയെന്നപോലെ തലോടി തിരിച്ചൊഴുക്കിവിടാനാണ് തോന്നിയത്. മറുപടിയെന്നപോലെ കാല്‍പ്പാദങ്ങളെ തഴുകിക്കൊണ്ട് നെയ്യാര്‍ പറയുന്നു; "ജീവന്റെ ആദ്യസ്പന്ദനമുണര്‍ന്നത് ജലത്തിലാണ്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മാതാവാണ്. മനുഷ്യര്‍ക്ക് സംസ്കൃതിയുടെ നവപാഠങ്ങള്‍ നല്‍കിയതും ഞങ്ങള്‍ നദീതടങ്ങളായിരുന്നു. അതിനാല്‍ ഗുരുസ്ഥാനീയരുമാണ്." ശരിയാണത്. ജലത്തിന് മനുഷ്യനെ ആന്തരികമായും ബാഹ്യമായും പവിത്രമാക്കാന്‍ കഴിയുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്.

"ആപോ ഭവന്തു പീതയേ" എന്ന് വേദസാക്ഷ്യം. തന്റെ എല്ലാ സൃഷ്ടികളോടും സ്നേഹസമത്വമാണ് അമ്മയുടെ ജീവിതവ്രതം. എവിടെ സമത്വബോധം നഷ്ടപ്പെടുന്നുവോ ആ താണനിലത്തേക്ക് അവള്‍ ഒഴുകിയെത്തുന്നു. കാലനിയോഗം പേറിയെത്തുന്ന സ്ഥിതിസമത്വത്തിന്റെ കാവലാള്‍ക്ക് അവള്‍ ലക്ഷ്യബോധം പകര്‍ന്നു നല്‍കുന്നു.

ബീഹാറിലെ ഗയയിലൂടെ ഒഴുകുന്ന ഫല്‍ഗു നദിക്കരയില്‍ പണ്ടൊരു യുവയോഗി മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക് കാരണം തേടിയെത്തി. മൂന്നുരാവും മൂന്നുപകലും ഫല്‍ഗുവിന്റെ കരയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരുന്നപ്പോള്‍ ഗൌതമന്‍ ജ്ഞാനപ്രകാശത്താല്‍ ബുദ്ധനായി. സാധനയുടെ സ്നേഹമന്ത്രണം നല്‍കി അവള്‍ സ്വപുത്രനെ മനുഷ്യമനസ്സുകളെ പവിത്രീകരിക്കാനായി നിയോഗിച്ചു.

അമേരിക്കയെ എന്നും ഫലപുഷ്ടിയോടെ നിലനിറുത്തുന്ന മിസിസ്സിപ്പി നദിയും ചരിത്രപരമായ വലിയൊരു ദൌത്യം നിറവേറ്റിയിട്ടുണ്ട്. മനുഷ്യവര്‍ഗത്തിന്റെ മോചകനാകാന്‍ ഫല്‍ഗു നദി ബുദ്ധനെ ചെങ്കോല്‍ വെടിയിച്ചുവെങ്കില്‍ മിസിസ്സിപ്പി നദി തന്റെയൊരു പുത്രനെ കറുത്തവര്‍ഗക്കാരന്റെ മോചനത്തിനായി ചെങ്കോല്‍ അണിയിക്കുകയായിരുന്നു. വള്ളത്തില്‍ പച്ചക്കറികള്‍വിറ്റ് ഉപജീവനംകഴിച്ചിരുന്ന എബ്രഹാം ലിങ്കന്‍ എന്ന യുവാവ് കറുത്തവര്‍ഗക്കാരന്റെ വിമോചനപോരാളിയായി സ്വയം അവരോധിതനായത് ഇതുപോലൊരു സന്ധ്യാനേരത്താണ്. ആടുമാടുകളെ വില്‍ക്കാന്‍ കൂട്ടത്തോടെ തെളിക്കുന്നതുപോലെ നീഗ്രോകളെ ചങ്ങലയ്ക്കിട്ട് മിസിസ്സിപ്പിയുടെ കരയിലേക്ക് തെളിച്ചുകൊണ്ടുവരുന്ന ആ കാഴ്ചയില്‍നിന്നാണ് എബ്രഹാം ലിങ്കന്റെ മനസ്സില്‍ പോരാട്ടത്തിന്റെ കനല്‍വന്നുവീണത്. 35 ലക്ഷത്തോളം വരുന്ന കറുത്തവര്‍ഗക്കാരെയും അവരുടെ തലമുറകളെയും മനുഷ്യത്വത്തിലേക്കുയര്‍ത്തിക്കൊണ്ട് ലിങ്കന്‍ വിമോചനവിളംബരം നടത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍ സര്‍വജീവജാലങ്ങളുടെയും സ്നേഹഭാജനമായെത്തിയ നാണു എന്ന യുവയോഗിക്ക് ഒരു ശിവരാത്രിനാളില്‍ നെയ്യാര്‍ അവളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു ഉരുളന്‍ കല്ല് നല്‍കി. ആദിയും അന്തവുമില്ലാത്ത പരംപൊരുളിന്റെ പ്രതീകമായി നാണുയോഗി ആ ഉരുളന്‍ കല്ലിനെ നദിക്കരയില്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യമലയുടെ മുകളില്‍ കാര്‍ക്കശ്യത്തിന്റെ കൂര്‍ത്തപ്രതലങ്ങളുമായി നിന്ന പാറക്കല്ലിനെ സ്നേഹമസൃണതകൊണ്ട് നെയ്യാര്‍ പരുവപ്പെടുത്തിയപ്പോള്‍ അത് സര്‍വമംഗളകാരിയായ ശിവലിംഗമായി മാറി.

സ്നേഹവും സഹനവുമാണ് മനുഷ്യനെ സമത്വബോധത്തിലേക്ക് നയിക്കാന്‍ നല്ലമാര്‍ഗമെന്ന് ശ്രീനാരായണഗുരുദേവന് ഇതിലൂടെ കര്‍മ്മമാര്‍ഗം ഉപദേശിക്കുകയായിരുന്നു നെയ്യാര്‍. ജലാംബയുടെ വാക്ക് ആത്മാവിലുള്‍ക്കൊണ്ട് ഗുരുദേവന്‍ എഴുതി, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്." ജ്ഞാനംകൊണ്ട് പരിപാകംവന്ന സ്വപുത്രന്റെ ഈ വിശ്വസാഹോദര്യപ്രഖ്യാപനം കേട്ടനാള്‍മുതല്‍ക്കാവണം നെയ്യാര്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇങ്ങനെ കളകളനാദം പൊഴിച്ച് ഒഴുകാന്‍ തുടങ്ങിയത്.

ചരിത്രാതീതകാലംമുതല്‍ക്ക് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം മനുഷ്യര്‍ക്കിടയില്‍ ഈശ്വരാംശവുമായി മഹത്തുക്കള്‍ പലരും പിറവിയെടുത്ത് നിയോഗം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ മാനവ ധര്‍മ്മസംസ്ഥാപനം ശ്രീനാരായണഗുരുവിലെത്തുമ്പോഴാണ് പരിപൂര്‍ണമാകുന്നതെന്നുകാണാം. ഭക്തിയിലോ തത്ത്വചിന്തയിലോ കര്‍മ്മയോഗത്തിലോ ഏതെങ്കിലുമൊന്നില്‍മാത്രം ഉറച്ചുനിന്നുകൊണ്ട് സ്വധര്‍മ്മം നിറവേറ്റിയ തന്റെ മുന്‍തലമുറയിലെ മഹാത്മാക്കളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഭക്തിയില്‍ തുടങ്ങി വേദാന്തിയായി ജ്ഞാനത്തിലേക്ക് യാത്രചെയ്ത് അവിടെനിന്നുകൊണ്ട് കര്‍മ്മയോഗത്തെ ധരിക്കുകയായിരുന്നു ഗുരുദേവന്‍. കര്‍മ്മയോഗമാണ് ഗുരുവിനെ ലോകത്തോട് കൂടുതല്‍ അടുപ്പിച്ചത്. ഭക്തിമാര്‍ഗവും ജ്ഞാനമാര്‍ഗവും ഒരു യോഗിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ യോഗിയെ ലോകധര്‍മ്മത്തോട് ചേര്‍ത്തുനിറുത്തുന്ന കര്‍മ്മയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗം. അതിന് ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും ഉറച്ച വേരോട്ടമുണ്ടായിരുന്നു. ഈ വിശ്വമഹാവ്യക്തിത്വത്തില്‍നിന്ന് കര്‍മ്മം മാത്രം അളന്നെടുക്കുന്നവര്‍ക്ക് ഗുരു വെറും സാമൂഹ്യപരിഷ്കര്‍ത്താവാണ്. ഭക്തിമാത്രം അളക്കുന്നവര്‍ക്ക് ഗുരു സ്വയം ഉപാസകനും ദേവതയുമാണ്. ജ്ഞാനം തേടുന്നവര്‍ക്ക് ഗുരു വെളിച്ചമേന്തുന്ന വഴികാട്ടിയാണ്. പരമമായ മോക്ഷം തേടുന്നവര്‍ക്ക് മുന്നില്‍ ഗുരു സ്വയം അറിവായും നിറയുന്നു.

ഗുരുദേവന്റെ സത്യസ്വരൂപത്തിലേക്ക് വെളിച്ചംപകര്‍ന്നിട്ട് നെയ്യാര്‍ ചോദിക്കുന്നു; "നേരാംവഴികാട്ടിത്തന്ന എന്റെ സത്പുത്രന്റെ വാക്കുകള്‍ നിങ്ങള്‍ പിന്തുടരുന്നുവോ?" ... ഇല്ല. ഞങ്ങള്‍ ആ വിശ്വദര്‍ശനത്തില്‍നിന്ന് സ്വന്തം വാസനകള്‍ക്ക് ഇണങ്ങുമെന്ന് തോന്നുന്നത് മാത്രം അടര്‍ത്തിയെടുത്ത് ആണിയില്‍ തൂക്കിയിടുകയാണെന്നു പറയുമ്പോള്‍ മനസ്സ് കുറ്റബോധത്താല്‍ നീറുന്നുണ്ടായിരുന്നു. കാല്‍ച്ചുവട്ടിലെ നീരൊഴുക്കിന് തണുപ്പേറുന്നു; നെയ്യാര്‍ കരയുകയാണോ? ഇരുള്‍മൂടിയവഴിയേ വിജനതയറിഞ്ഞ് നടക്കുമ്പോള്‍ ഒട്ടകലെയല്ലാതെ അരുവിപ്പുറം ക്ഷേത്രം ദീപാലങ്കാരങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

Monday, 20 February 2012

മരണദൂതുമായി വന്ന ആ നാല് കത്തുകള്‍


Dear Mr. Sanku,

നിങ്ങളുടെ കത്തുകള്‍ രണ്ടും കിട്ടി. ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഒരു കാര്യവശാല്‍ മദ്രാസില്‍ പോയിരുന്നു. ഇന്നലെ മാത്രമേ മടങ്ങി എത്തിയുള്ളൂ. യോഗത്തിനു വന്നുചേരാന്‍ പല അസൌകര്യങ്ങളും ഉണ്ട്. മറ്റു വല്ലവരേയും അദ്ധ്യക്ഷനായി ക്ഷണിച്ച് എനിക്ക് ഒഴിവുതന്നാല്‍ വലിയ ഉപകാരമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. ഒരു ദിവസത്തില്‍ അധികം എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ തന്നെ വരണമെന്നു തീര്‍ച്ചയാക്കുന്ന പക്ഷം വിവരത്തിനു മറുപടി ഉടന്‍ അയച്ചുതരുമല്ലോ.
എന്ന്,
സ്വന്തം എന്‍. കുമാരനാശാന്‍.

കോട്ടയത്തെ ആചന്ദ്രതാര പ്രശോഭിനി സഭയുടെ അദ്ധ്യക്ഷന്‍ കെ. എസ്. ശങ്കുവിന് 1924 ജനുവരി ആദ്യം (1099 ധനു20) മഹാകവി കുമാരനാശാന്‍ അയച്ച കത്തുകളില്‍ ഒന്നാണിത്. ചരിത്രഗവേഷണദൌത്യവുമായി കേരളകൌമുദിയുടെ പഴയലക്കങ്ങള്‍ പരതുമ്പോഴാണ് ആശാന്റെ നിര്യാണത്തിനുശേഷം പ്രസിദ്ധപ്പെടുത്തിയ ഈ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആചന്ദ്രതാരയുടെ 19-ാംവാര്‍ഷികാഘോഷത്തിന് അദ്ധ്യക്ഷതവഹിക്കാനുളള യാത്രയിലാണല്ലോ മലയാളത്തിന്റെ എക്കാലത്തേയും മഹാകവിയെ നമുക്ക് നഷ്ടമായത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്ക ശങ്കുവിനയച്ച നാലുകത്തുകളിലും ആശാന്‍ പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശങ്കു പത്രാധിപര്‍ സി. വി. കുഞ്ഞുരാമന് ഈ കത്തുകള്‍ അയച്ചുകൊടുത്തത്.

കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുര്‍നിമിത്തകഥകള്‍ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ട്. ആശാന്‍ ആ യാത്രയ്ക്കിറങ്ങിയപ്പോള്‍ കണ്ട പല ദുര്‍നിമിത്തങ്ങളും അവഗണിച്ചതായി വിവരിച്ചുകൊണ്ട് ഒരു നാടന്‍പാട്ട് കുട്ടിക്കാലത്ത് ഓണാഘോഷക്കളികള്‍ക്കിടെ അമ്മമാര്‍ പാടിക്കേട്ട ഓര്‍മ്മയുണ്ട്. ഓണത്തിന്റെ സകല സന്തോഷവും ആ പാട്ട് ഒരു തിരമാലയെപ്പോലെ വന്ന് എടുത്തെറിഞ്ഞു കളഞ്ഞു അന്ന്. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് പറന്നടുത്ത ഒരു സ്നേഹപ്പക്ഷിയുടെ രൂപമായിരുന്നു ആ പാട്ടുകളില്‍ ആശാന്. 99ധനു 26ന് അയച്ച അടുത്ത കത്തില്‍ പറയുന്നത്; "6-നു ഞാന്‍ അവിടെ വന്നു ചേരാന്‍ ശ്രമിക്കും. 5-നു രാത്രിതന്നെ എന്നെ ഒരു ബോട്ടില്‍ നിങ്ങള്‍ ഏള്‍ക്കയും വേണം. 8-ഉം 9-ഉം തീയതികളില്‍ ശിവഗിരിയില്‍ ഉത്സവവും സഭയുമാണ്. തൃപ്പാദങ്ങള്‍ തന്നെയിരുന്ന് നടത്തുകയാണ്. അതില്‍ സംബന്ധിക്കാതിരിക്കാന്‍ തരമില്ല. ഞാന്‍ അവിടെ 6-നു വന്നുചേരുന്നത് തെക്കു നിന്നോ വടക്കുനിന്നോ എന്ന് ഇപ്പോള്‍ പറവാന്‍ തരമില്ല. അത് 1-നുക്കുമുമ്പു കൃത്യമായി അറിയിച്ചുകൊള്ളാം. ശേഷം വഴിയേ."

ശിവഗിരിയില്‍ ഗുരുദേവന്‍ നേരിട്ടുനടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കുക എന്ന നിര്‍ബന്ധമാണ് ആശാന്‍ ഈ വരികളില്‍ പ്രകടിപ്പിക്കുന്നത്. ഗുരുസ്വാമി തൃപ്പാദങ്ങളെവിട്ട് ആശാന് മറ്റൊന്നും മഹത്തരമായി ഇല്ല എന്ന് വ്യക്തമായ സൂചനയാണിത്. കത്തില്‍ പറഞ്ഞതനുസരിച്ച് ബോട്ടില്‍ ആശാനെ എതിരേല്‍ക്കാന്‍ കാത്തുനിന്ന സംഘാടകര്‍ കരള്‍പിടിച്ചുലയ്ക്കുന്ന ആ അപകടവാര്‍ത്തയാണ് കേട്ടത്.

മൂന്നാമത്തെ കത്തില്‍( 99 മകരം 1) ഇങ്ങനെ പറയുന്നു; "മീറ്റിംഗ് രാത്രിവരെ നീട്ടുന്നത് വിഷമമാണ്. കണക്കുകളും വഴക്കുകളും കീറാമുട്ടികളും ഒന്നും മീറ്റിംഗില്‍ കൊണ്ടുവന്നിട്ട് സമയം കളയുകയും ആളുകളെ മുഷിപ്പിക്കുകയും ചെയ്യാതിരിപ്പാന്‍ അപേക്ഷ. ഞാന്‍ മറ്റന്നാള്‍ വൈകുന്നേരം ഇവിടെ വിടുന്നു. അതുകൊണ്ട് മേലാല്‍ ഇവിടത്തേക്ക് കത്തയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാത്ത വല്ല സംഗതിയാലും എനിക്ക് പക്ഷേ വന്നുചേരാന്‍ കഴിയാതെ പോയാല്‍ സംഗതിക്ക് വിഘ്നം കൂടാതിരിപ്പാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്തുകൊണ്ടാല്‍ നന്ന്. മിസ്റ്റര്‍ സി.വി. അവിടെ ഉണ്ടായിരിക്കുമെന്ന് കാണുന്നു. അതുകൊണ്ട് ആശ്വാസമുണ്ട്."

മഹാകവിക്ക് വന്നുചേരാന്‍ കഴിഞ്ഞില്ല. എങ്കിലും കത്തില്‍ സൂചിപ്പിച്ച അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യോഗം നിര്‍വിഘ്നം നടന്നു. സി. വി അദ്ധ്യക്ഷനുമായി. പക്ഷേ, അത് അനുശോചന യോഗമായിരുന്നു എന്നുമാത്രം.

നാലാമത്തെ കത്തില്‍ (മകരം3) ആശങ്ക ബലപ്പെടുന്നതു കാണാം; "ഞാന്‍ ഇന്ന് ഇവിടെ നിന്നും ആലുവായ്ക്കു പുറപ്പെടുന്നു. അവിടെ അത്യാവശ്യമായ ജോലിയുണ്ട്. 5-നു എന്റെ സാന്നിദ്ധ്യം അവിടെ ഒഴിച്ചുകൂടാത്തതാണ്. അടുത്ത ദിവസം തന്നെയും വളരെ ബുദ്ധിമുട്ടും അസൌകര്യവും കാര്യദോഷവും കൂടാതെ എനിക്ക് അവിടം വിടാന്‍ പ്രയാസമാണ്. 8-നു ശിവഗിരിയില്‍ എത്തുകയും വേണ്ടിയിരിക്കുന്നു. അതുകൊണ്ട് കോട്ടയത്തു വന്നുചേരുവാന്‍ വിഷമമുണ്ട്. ഞാന്‍ ശ്രമിച്ചുനോക്കാം." എന്നായിരുന്നു ആ കത്ത്.

ധനു എട്ടിന് ജീവനോടെ ശിവഗിരിയില്‍ എത്താന്‍ ആശാന് കഴിഞ്ഞില്ല. ഒരു വെളളിമേഘത്തിന്റെ ചിറകിലേറി ആശാന്‍ അക്കൊല്ലത്തെ ധനു എട്ടിന് ശിവഗിരിക്കുന്നിലെ സ്നേഹസ്വരൂപന്റെ മുന്നില്‍ എത്തിയിരിക്കാം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചുപോകുന്നു.

നമ്മള്‍ മനുഷ്യര്‍ക്ക് മരണം എന്നും പ്രഹേളികയാണ്. ജീവിച്ചുതുടങ്ങുമ്പോള്‍ മുതല്‍ മരണം ഒഴിവാക്കാനാവാത്ത സഹയാത്രികനെപ്പോലെ ഒപ്പം സഞ്ചരിച്ചുതുടങ്ങും എന്നാണ് തത്ത്വചിന്തകര്‍ പറയുന്നത്. "ഈ ശരീരം പഴയതായി. ഇതു മാറണം" എന്ന് ഗുരുദേവന്‍ തന്റെ സമാധിയോടടുക്കുന്ന കാലത്ത് പറഞ്ഞതായി ശിഷ്യരുടെ ചില കുറിപ്പുകളില്‍ കണ്ടിട്ടുണ്ട്. ഗുരുവിന്റെ ആദ്യശിഷ്യനായ ശിവലിംഗദാസസ്വാമി തന്റെ സമാധിയുടെ തലേന്ന് "നാളെ ഞാന്‍ മടങ്ങുകയാണ്" എന്നു പറഞ്ഞിരുന്നു. മഹത്തുക്കളുടെ ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പു നല്‍കാതെ കടന്നുവരാന്‍ മരണത്തിനുപോലും കഴിയില്ലെന്ന സൂചനയാണിത്.

സത്യത്തോട് അടുത്തുനില്‍ക്കുന്നവര്‍ക്ക്, ജീവിതത്തെ അതിന്റേതായ സ്വത്വബോധത്തോടെ ഉള്‍ക്കൊണ്ട് സ്വകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്, മരണം ഒരു പ്രഹേളികയേ അല്ല. അതൊരു കൂടുമാറ്റമാണ്. ഇതൊന്നുമറിയാതെ സംസാരഗര്‍ത്തത്തിന്റെ ഇരുളിലിരുന്ന് നമ്മള്‍ നാളെയുടെ നേട്ടങ്ങളെ കിനാവ് കാണുന്നു. അന്യന്റെ സ്വത്തപഹരിച്ചിട്ടായാലും നേട്ടമുണ്ടാക്കാന്‍ ആഗ്രഹിച്ച് നെട്ടോട്ടമോടുന്നു. അടുത്തനിമിഷം മരണം മുന്നില്‍ വായ്പിളര്‍ക്കുമ്പോള്‍ ജീവിതത്തിന്റെ വര്‍ത്തുളപാതയില്‍നിന്ന് ശൂന്യതയിലേക്ക് തെറിച്ചുപോകുന്നു

Sunday, 12 February 2012

അനുകമ്പാദശകത്തിന്ചില അനുഭവ സാക്ഷ്യങ്ങള്‍


അത്യാസന്നനിലയില്‍ ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട മകനെ തിയേറ്ററിലാക്കിയശേഷം ഡോക്ടറുടെ വരവുകാത്തുനില്‍ക്കുകയാണ് ഒരു പിതാവ്. ഓരോ സെക്കന്റും ഹൃദയവേദനയോടെയാണയാള്‍ തരണം ചെയ്യുന്നത്. ഡോക്ടര്‍ വരാന്‍ ഇനിയും വൈകിയാല്‍... ഒരു പക്ഷേ തന്റെ മകന്‍..?

ആശങ്കകള്‍ക്ക് വിരാമമിട്ട് ഡോക്ടറുടെ കാര്‍ ഗേറ്റ് കടന്നെത്തി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഓടിയാണ് അദ്ദേഹത്തിന്റെ വരവ്. തിയേറ്ററിനുമുന്നില്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തെ തടഞ്ഞുവച്ചു. "നിങ്ങള്‍ ഇത്രയും താമസിച്ചതെന്ത്? നിങ്ങളുടെ മകനാണ് ഇങ്ങനെ ഒരവസ്ഥ വന്നതെങ്കില്‍ നിങ്ങള്‍ വരാന്‍ വൈകുമായിരുന്നോ? അവനവന് വരുമ്പോഴേ എല്ലാവരും പഠിക്കൂ..." ഡോക്ടര്‍ ആ പിതാവിന്റെ കണ്ണുകളില്‍ കരുണാര്‍ദ്രമായി നോക്കിയിട്ടു പറഞ്ഞു; " നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല. ദൈവം അവനെ കാത്തുകൊളളും. ഡോക്ടര്‍ അല്ല നിങ്ങളുടെ മകനെ രക്ഷിക്കുന്നത്. ദൈവമാണ്. അതിനാല്‍ എന്നെ പഴിക്കാതെ ദൈവത്തെ പ്രാര്‍ത്ഥിക്കൂ." പിതാവിന്റെ സ്വരം കടുത്തു; "ഉപദേശിക്കാന്‍ ആര്‍ക്കും സാധിക്കും.. അത് അന്യന്റെ കാര്യമാണല്ലോ.." "പ്രാര്‍ത്ഥിക്കൂ" എന്നുവീണ്ടും ശാന്തമായി ഉപദേശിച്ച് ഡോക്ടര്‍ തിയേറ്ററില്‍ കയറി. മണിക്കൂറുകള്‍ക്ക് ശേഷം സന്തോഷത്തോടെയാണ് ഡോക്ടര്‍ പുറത്തേക്ക് വന്നത്. ഒരു ജീവന്‍ രക്ഷിക്കാന്‍ നിമിത്തമായതിന്റെ ധന്യതയുണ്ടായിരുന്നു ആ മുഖത്ത്. "നിങ്ങളുടെ മകനെ ദൈവം കാത്തു." എന്നു പറഞ്ഞ് പിതാവിന്റെ തോളില്‍തട്ടി ആശ്വസിപ്പിച്ചിട്ട് അദ്ദേഹം ഓടി കാറില്‍ കയറി. നന്ദിവാക്കുപറയാന്‍ പിതാവ് പിറകേ പാഞ്ഞെങ്കിലും അദ്ദേഹം അതിനൊന്നും നിന്നില്ല. ഇതെല്ലാംകണ്ടു നിന്ന നഴ്സിനോട് പിതാവ് ചോദിച്ചു, " ഈ ഡോക്ടര്‍ക്ക് എന്തൊരു വിചിത്ര സ്വഭാവമാണ്... എന്തിനാണ് ഇങ്ങനെ തിരക്കുപിടിച്ചോടുന്നത്?". നഴ്സ് പറഞ്ഞു: "താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് എന്തറിയാം? ഇന്നലെ അദ്ദേഹത്തിന്റെ മകന്‍ ഒരു അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകും വഴിക്കാണ് താങ്കളുടെ മകന്റെ ആവശ്യം പറഞ്ഞ് ഞങ്ങള്‍ വിളിച്ചത്. മകന്റെ മൃതദേഹംവഹിച്ചുകൊണ്ടുപോയ വാഹനത്തില്‍നിന്നിറങ്ങി അദ്ദേഹം ധൃതിയില്‍ വരികയായിരുന്നു. അവിടെ സംസ്കാരകര്‍മ്മങ്ങള്‍ക്കായി എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്." അതുകേട്ട് പിതാവ് കുറ്റബോധംകൊണ്ട് തലകുമ്പിട്ടുപോയി. ഒരു ദൈവദൂതനെപ്പോലെ കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പ് തന്റെ മകന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ആള്‍ ജീവിതത്തിലെ വലിയ നഷ്ടവും ഹൃദയത്തില്‍ താങ്ങിയാണ് വന്നതെന്ന് ആരറിഞ്ഞു?

ശരീരത്തിലിരുന്നുകൊണ്ട് അനുകമ്പയോടെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് ശരിയായ ജീവനകലയെന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. അതെങ്ങനെയൊക്കെ സാധിക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവകഥയിലെ ഡോക്ടര്‍. ഗുരുവിന്റെ അനുകമ്പാദശകമോ ജീവകാരണ്യപഞ്ചകമോ അദ്ദേഹം വായിച്ചിട്ടുണ്ടാവില്ല. എങ്കിലും വായിച്ചുപഠിച്ചവരേക്കാള്‍ അതിന്റെ ഉണ്മയെ സ്വയം ഏറ്റുവാങ്ങിയ ആളാണ്. അതിനാല്‍ അദ്ദേഹത്തെ നമുക്ക് ഹൃദയനൈര്‍മ്മല്യത്തോടെ "ശ്രീനാരായണീയന്‍" എന്നു വിളിക്കാം.
ആത്മോപദേശ ശതകം കാണാതെ ചൊല്ലാന്‍ കഴിയുന്നവര്‍ പലരുമുണ്ട് നമ്മുടെ ഇടയില്‍. ചിലര്‍ക്ക് സവ്യാഖ്യാനം മനപ്പാഠമാണ്. ചിലര്‍ അത് മറ്റുളളവര്‍ക്ക് പ്രഭാഷണരൂപേണ പറഞ്ഞു കൊടുക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തങ്ങള്‍ ശ്രീനാരായണഗുരുവിനെ അനുഗമിക്കുന്നു എന്ന് ധരിക്കാനും മടിയില്ല. എന്നാല്‍ ജീവിതത്തില്‍ പരനും അപരനും രണ്ടും രണ്ടായിത്തന്നെ അനുഭവിക്കേണ്ടിവരുന്നു. അതെന്തുകൊണ്ടാണ്? ഈശ്വരന് ദേവാലയം ആവശ്യമില്ല എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നത് എല്ലാവര്‍ക്കും വെറുതേ പറയാവുന്ന ഒരു കാര്യമാണ്. രാവിലെ എണീറ്റ് കുളിക്കാന്‍ മടിയുണ്ടെങ്കില്‍, ദേവാലയത്തില്‍പോകാന്‍ മൂഡില്ലാത്തപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു തടയിടാന്‍ ഒക്കെ ഈ വാദം ഉപയോഗിക്കാം. ഈശ്വരന്‍ അകവും പുറവും തിങ്ങും മഹിമാവാണെന്നു പറയുകയെന്നത് ബുദ്ധിയുടെ തലമാണ്. അത് സ്വയം അനുഭവിക്കുക എന്നതാണ് ആത്മീയതയുടെ തലം. ഗുരുവിനെ ബുദ്ധികൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതും ആത്മാവുകൊണ്ടറിയാന്‍ ശ്രമിക്കുന്നവന് അനുഭവവേദ്യമാകുന്നതുമായ ഗുരുസ്വരൂപങ്ങള്‍ രണ്ടും രണ്ടാണ്. നമ്മള്‍ പറഞ്ഞ കഥയിലെ ഡോക്ടര്‍ സ്വന്തം കര്‍മ്മബലം കൊണ്ട് ഗുരുവിനെ അഥവാ സത്യത്തെ അറിയുന്നവനാണ്. അദ്ദേഹം തന്റെ വിശ്വാസമനുസരിച്ച് ഉളളില്‍ ഉണര്‍ന്നുനില്‍ക്കുന്ന ആ സ്വരൂപത്തെ കര്‍ത്താവെന്നോ കണ്ണനെന്നോ അളളാഹുവെന്നോ വിളിക്കുമെന്നുമാത്രം. സത്യത്തിന് ഒരു സ്വരൂപമേയുളളൂ. അതിനെ നാം അറിയുന്നതെങ്ങനെയോ അതേഭാവത്തില്‍ അത് നമ്മില്‍ തെളിയുന്നു എന്നതാണ് ശരി. അനുകമ്പയുളളവന് ഈ വക ഉപദേശമോ സത്സംഗമോ ആവശ്യമില്ല. അവന്‍ അറിഞ്ഞും അറിയാതെയും അനുഷ്ഠിക്കുന്നത് ഈശ്വരസേവയാണ്. അതുകൊണ്ടാണ് ഈശ്വരാനുഭവമുണ്ടാകാന്‍ അനുകമ്പവളര്‍ത്തണം എന്ന് ഗുരു മൊഴിയുന്നത്. അനുകമ്പ ഈശ്വരനിലേക്കെത്താനുളള എളുപ്പവഴിയാണ്.

വിവാഹവും മരണാനന്തരകര്‍മ്മവും ആര്‍ഭാടമില്ലാതെ നടത്തണം എന്ന് ഗുരു ഉപദേശിച്ചകാര്യം ഒരു പ്രസംഗമദ്ധ്യേ പറഞ്ഞിട്ടിറങ്ങിയപ്പോള്‍ ഒരു സ്നേഹിതന്‍ പറഞ്ഞ മറുപടി അത് ഗുരു പണമില്ലാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണ് എന്നാണ്. ദൈവം പണം തന്നിട്ടുളളപ്പോള്‍ 'അതിന്റേതായ രീതിയില്‍' ചെലവഴിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അതിന്റേതായ ആ രീതി'ക്ക് പണം ചെലവഴിച്ച മറ്റൊരു വ്യക്തിയുടെ ഉദാഹരണം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അത് പ്ളാനിംഗ് ബോര്‍ഡ് മുന്‍സെക്രട്ടറിയും ഗുരുദേവസാഹിത്യകാരനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന മാതൃകയാണ്. പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ ഗുരുദേവകൃതികളുടെ വ്യാഖ്യാനം പത്തുവാല്യമായി പ്രസിദ്ധപ്പെടുത്താന്‍ പണം മുടക്കിയ ആളാണ് അദ്ദേഹം. ശിവഗിരി സമാധിമണ്ഡപം പണിതു നല്‍കിയ എം. പി. മൂത്തേടത്തിന്റെ മരുമകന്‍. സ്വന്തം മകളെ പൊന്നിട്ടുമൂടി വിടാനുളള വക വീട്ടിലുണ്ടായിട്ടും പി. കെ. ഗോപാലകൃഷ്ണന്‍ സാര്‍ ശാരദാമഠത്തിനുമുന്നില്‍വച്ച് ഗുരുവരുള്‍ പ്രകാരം പത്തുപേരെ മാത്രം പങ്കെടുപ്പിച്ച് മകളുടെ കല്യാണം നടത്തി. മകളെ കെട്ടിക്കാന്‍ കരുതിയ പണം അരുവിപ്പുറത്ത് ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മല അടക്കമുളള രണ്ടേക്കര്‍ സ്ഥലം വാങ്ങി ശിവഗിരി മഠത്തിന് നല്‍കാന്‍ ഉപയോഗിച്ചു. ഇതൊക്കെ ത്യാഗമാണോ എന്നു ചോദിച്ചാല്‍ ഇതൊരുതരം വട്ട് എന്നേ ഇന്നത്തെ തലമുറപറയൂ. ഇത്തരം ചില 'വട്ടുകള്‍' ഉളളവരാണ് ഈ ഭൂമിയെ ജീവിക്കാന്‍ കൊളളാവുന്ന ഗ്രഹമാക്കി നിലനിര്‍ത്തുന്നത് എന്നേ അവരോടു പറയാനുളളൂ.

Sunday, 5 February 2012

ശുദ്ധസംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍



h»®, Qk«, l¡i¤ F¼¢l m¤Úh¡´¢ li®´¤¼Y¡X® hc¤n¬c® ¨Oà¡l¤¼ G×l¤« hp·¡i bt½«. CY® dkl¤j¤ Dj¨Oi®Y¢¶¤Ù® L¤j¤©alu. dÕg¥Y¹q¢¨k Cª ±Y¢h¥t·¢J©q¡T® hc¤n¬u J¡¶¤¼ Ac£Y¢¨´Y¢¨j p¦ai« ¨d¡T¢i¤h¡s® ±dY¢Jj¢µ¢¶¤h¤Ù® Y¦¸¡a¹w. m¡ja¡©È±Yh¤×¨· ¨lxh dj·¤¼ ¨lqqhXv, h»® m¤Úh¡i¢ o¥È¢´X« F¼ L¤j¤o©zm« oa¡ Dj¤l¢¶¤¨J¡©Ùi¢j¢´¤¼¤. Cª ©È±Yh»¢v Hj¤ Jj¢i¢k©i¡ Jj©T¡ ©d¡k¤« l£X¤J¢T´¡u Ac¤la¢´¤h¡i¢j¤¼¢¿ L¤j¤©alu. AY¤©d¡¨k J¤T¢¨lqq·¢k¤« Ck©i¡ h¡k¢c¬¹©q¡ l£r¡¨Y o«jÈ¢´¡u m¢n¬t´® A©Àp« Q¡±LY¡ c¢t©Àm« cvJ¢i¢j¤¼¤. ¨lqql¤« l¡i¤l¤« h»¤« Q£l¨Ê o¦n®T¢, o®Z¢Y¢, ki¹¨q dj¢d¡k¢´¤¼ ±ddÕlo®Y¤l¢¨Ê g¡L¹q¡X®.

“c©h¡o®Y¤ Q¢c©Y” F¼® Dj¤l¢¶¤¨J¡Ù® ±d¡O£c ¨¨cYv c¢l¡o¢Jq¡i¢j¤¼ c½¤¨T d¥tl¢J¨j l¢a¬¡g¬¡o·¢©k´® ¨¨Jd¢T¢µ¤ ci¢µ f¤ÚhY©·¡T¤qq Y¦¸¡a¹q¤¨T hhYi¤« cz¢i¤h¡X® m¡jai®´® f¤Úl¢p¡j«©d¡¨k¡j¤ Bki« DÙ¡´¤¼Y¢c® ©±djXi¡iY®. h»® m¤Úh¡i¢j¤¼¡v m¤Úh¡i O¢ÉJq¤« m¤Ú©f¡bl¤« Qc¢´¤«. h»¢k¥¨Ti¡X® hc¤n¬¨Ê Q£lcJki¤« o«o®J¡jl¤« lqj¤¼Y¤« ±dOj¢´¤¼Y¤«. AY¢¨c ±dY£JlY®Jj¢´¤Ji¡X® ©È±Yh¤×¨· Cª ¨lqqhXv. hj¹w lµ¤d¢T¢¸¢µ¤« d¥©É¡¶¹w c¢t½¢µ¤« o¤Lc®b« d¤Jµ¤« l¡i¤l¢¨c m¤Úh¡´¡c¤« L¤j¤©alu Aj¤w ¨O़¤.

o¡«o®J¡j¢J Ab¢c¢©lm¹q¤¨T Oj¢±Y¹w A©c§n¢µ® h»¤J¤r¢´¤¼lj¡X® c½w hc¤n¬t. o§É« ©lj¤Jw ©YT¢ hc¤n¬u cT·¢i i¡±YJw´® h¡clOj¢±Y©·¡q« dr´l¤h¤Ù®. C·j« A©c§nX¹q¢k¥¨Ti¡X® o¡«o®J¡j¢J Oj¢±Y« Ac¡ljX« ¨Oਸ¶Y®. F¼¡v Cª ¨J¡T¤«J¡T¢c¸¤s« Hj¤ ©k¡Jh¤©Ù¡ F¼s¢i¡· d¥tl¢Jt F¿¡ c¡T¤Jq¢k¤« DÙ¡i¢j¤¼¤. F¼¢¶¤« Alt´¢Ti¢v l¢m§¡o¹q¤¨Ti¤« Jk¡j¥d¹q¤¨Ti¤« GJ£JjX« o«gl¢µ¢j¤¼¤. A¨Y¹¨c o«gl¢µ¤ F¼Y¢c¤·j« cvJ¡u h»¢c¤h¡±Y©h Jr¢i¥. c½¤¨T o®Z¢Y¢´® c¢a¡ch¡i J¡vµ¤l¶¢¨k h»¢¨c cho®Jj¢´¤J. F¼¢¶® ¨Ol¢©i¡t´¤J. h»® dsi¤« c½¤¨T d¥tl¢Jj¤¨T JZJw.

±L£´¤ d¤j¡X©alYJq¤« p¢z¤d¤j¡X©alYJq¤« Y½¢k¤Ù¡i o¡h¬¹w FÉ¡i¡k¤« l¢m§¡o¢Jw djo®dj« JÙs¢º¡l¡u Yjh¢¿. hp¡±dqi¡cÉj« hp¡l¢n®X¤ Hj¤ Bk¢ki¢v B ±dqiQk·¢k¥¨T Hr¤J¢¨i·¢i JZ p¢z¤d¤j¡X« dsi¤¼¤. C©Y JZ Y¨¼i¡X® O¢k g¡l©ga¹©q¡¨T ±J¢o®Y¬u hY±Lc®Zl¤« dsi¤¼Y®; Ba¢i¢v g¥h¢i¢v Cj¤q¤« d¡r¤« c¢sº©¸¡w i©p¡li¤¨T BY®h¡l® lqq¹q¢v Ab¢lo¢µ¤ F¼®. o¥j¬c¢v c¢¼® J¡kh¤Ù¡J¤¼¤ F¼ ©Q¬¡Y¢n o¢Ú¡É« Ac¤oj¢µ¡X® J¡ku o¥j¬¨Ê d¤±Yc¡iY®. A¹¨c p¢z¤´w´® J¡ku o¥j¬d¤±Yc¡i ihc¡X®. Ao£j¢iÁ¡t´¤« J¡ku o¥j¬d¤±YuY¨¼. d©È mc¢¨ii¡Xlt J¡kc¡i¢ JX´¡´¤¼Y®. ¨Os¢i ©ga¹q¢k¥¨T H©j l¢m§¡o« F¹¨c g¥KX®V¡Éj« ±dOj¢µ¤? h»¡X® Cª ohc§i·¢c® c¢a¡c«.

“c½¤¨T H¡©j¡j¤·j¤¨Ti¤« opQ ±dY¢JjX¹w o§j¥d¢´¤¼Y® Q¡Y¢i¡X® F¼ a¤¯KoY¬« A«L£Jj¢´¡u c½¢v h¢´lt´¤« Jr¢i¡·l»« A±Y j¥Wh¥kh¡X® Q¡Y¢i¤¨T o®Z¡c«. A¹¨ci¤qq Hj¤lu ©Jjq£i Q¡Y¢– oh¤a¡i¹q¤¨T B¨J Oj¢±Y¨hr¤Y¤©Ø¡w Q¡Y£ih¡i o§É« opQ±dY¢JjX¹¨q GY¤ dj¢b¢l¨j AY¢lt·¢´¡u Jr¢i¤« F¼¤ Y£j¤h¡c¢´¡u ±di¡oh¤qq J¡j¬h¡X®.” F¼¢¹¨c ‘Q¡Y¢l¬lo®Zi¤« ©Jjq Oj¢±Yl¤«’ F¼ d¤o®YJ·¢¨Ê Bh¤K·¢v d¢.¨J. f¡kJ¦n®Xu o¡t BmÆ ±dJT¢¸¢´¤¼¤. d¢.¨J.f¢ o¥O¢¸¢µ Cª opQ ±dY¢JjX·¢c® Hj¤ Da¡pjX« Asf¢ oÕ¡j¢i¡i Cf®c¤f·¥·i¤¨T i¡±Y¡l¢ljX·¢v c¢¼® FT¤·¤J¡¶¡«. ±J¢o®Y¤ltn« 1342 v F·¢i Cf®c¤f·¥·i¤¨T i¡±Y¡l¢ljX¹q¢vc¢¼¡X® h¡k¢a§£d¢¨c´¤s¢µ® As¢ºY®. ©L¡li®´® ¨Y´¤qq oÉ¡¸¥j¢¨k·¢i©¸¡w Cf®c¤f·¥·i¤« o«Ml¤« Hj¤ Cɬu ©i¡L¢¨i JÙ¤. Alt A©Àp·¢c® dXl¤« l¢m¢n®T©g¡Q¬¹q¤« cvJ¢¨iÆ¢k¤« A©ÀphY® c¢jo¢µ¤. F¼¢¶® BJ¡m©·´® ¨¨J Dit·¢´¡¶¢. ©i¡L¢ ¨¨JO¥Ù¢iY® ¨h´i¢©k´¡¨X¼¤« AY¢ctY®Z« Y¡¨c¡j¤ h¤o®q¢«©i¡L¢i¡¨X¼¤« YY®J¡k« A´¡j¬« ©L¡d¬h¡´¢ lµ¢j¢´¤Ji¡¨X¼¤h¡X® Cf®c¤f·¥· l¢m§o¢µY®. ©i¡L¢i¡i B otlo«Ldj¢Y¬¡L¢ Y¡u F¿¡« Cªm§jc¢v oht¸¢µ¤ F¼¡l¡« h¤Jq¢©k´® ¨¨JO¥Ù¢iY¢k¥¨T D©Àm¢µY®. c½w o§É« l¢m§¡o·¢k¤« g¡ni¢k¤« Q£l¢Yj£Y¢i¢k¤« J¤T¤¹¢´¢T¼¤¨J¡Ù® A©c§n¢´¤Ji¤« O¢É¢´¤Ji¤« ¨Oऩءw kg¢´¤¼Y® C·j« D·j¹q¡X®.

AT¤·J¡k·® ©V¡. m¬¡hqu Y¨Ê A©c§nX¹w¨´¡T¤l¢v Y£àj¤¨T Da®glo®Z¡c« A¹® J¢tL¢o®Z¡c¢k¡¨X¼® J¨Ù·¢i¢j¢´¤¼¤. Ao£j¢ic¤« p¢z¤l¢c¤« J¡ku F¹¨c H¼¡©i¡ AY¤©d¡k¤qq o¡h¬YJq¡X® A©Àp« J¢tL¢o®Z¡c¢v Y£ij¤©TY¡i¢ J¨Ù·¢iY® F¼¤ Jj¤©YÙ¢i¢j¢´¤¼¤. Alcl¨c As¢i¡¨Y Dk®d·¢jpo¬« ©YT¤¼lt AY¬¡lm¬h¡i¢ l¡i¢©´ÙY® L¤j¤l¢¨Ê c¢tl¦Y¢ dÕJh¡X®. “©J¡ c¡h ©am¯ J¡ Q¡Y¢...” F¼® c£q¤¼¤ B BY®h h±ÉX«. o§i« Dqq¢k¤Xt¼® m¡m§Y m¡É¢ ©cT¢ilc® d¢¨¼ c¡©TY®, ¨Y¡r¢¨kÉ®, Q¡Y¢ GY¡X® F¼£ O¢ÉJw´® FÉ® ±doJ®Y¢ F¼® L¤j¤©alu ©O¡a¢´¤¼¤. L©lnXek¹q¤¨T AtÚoY¬¹q¤« AoY¬¹q¤« Yt´ l¢Yt´¹q¢©k´® ci¢´¤©Ø¡w mj¢i¡i ©lj¤©YTk¢c® L¤j¤l¢¨Ê oY¬atmch¡X® c¿¨Y¼® Cc¢ F¼¡X® c¡« Y¢j¢µs¢i¤J?